Sunday, July 27, 2008

"അപ്പന്റെ പേരു പറയടാ.."

എന്റെ ഭാര്യക്ക്‌ വടക്കാഞ്ചേരി സ്ക്കൂളിലേക്ക്‌ സ്ഥലം മാറ്റം കിട്ടിയ സമയം..
ദാ വരുന്നു വോട്ടെഴ്സ്‌ ലിസ്റ്റ്‌ പുതുക്കാനുള്ള ഡ്യൂട്ടി...
ഞെട്ടിയത്‌ ഞാന്‍....
ഭാര്യക്ക്‌ ഇത്തരം ഡ്യൂട്ടി കിട്ടിയാള്‍ എനിക്ക്‌ പണിയായി...
"അതെയ്‌...നിങ്ങ..ലീവെടുത്തു വാ...തന്നെ പോകാന്‍ എനിക്ക്‌ പേടിയാകും"
ഇത്‌ ഭാര്യയുടെ പതിവ്‌ പല്ലവിയാണ്‌..
ഇനി ഒരു ദിവസം സ്ഥലമൊക്കെ കണ്ടു പിടിച്ച്‌ ഞങ്ങളൊന്നു കറങ്ങിക്കഴിഞ്ഞാല്‍ പിറ്റേന്ന് ഭാര്യയുടെ മട്ട്‌ മാറും..
"അതെയ്‌...നിങ്ങ...പോയാ പോരേന്ന്..ഞാനെന്തിനാ വെറുതെ ലീവ്‌ കളയണെ?"
"നിനക്ക്‌ കിട്ടിയിരിക്കുന്ന ഡ്യൂട്ടി ഞാന്‍ ചെയ്യുന്നത്‌ ശരിയല്ല...ആരെങ്കിലും കണ്ടുപിടിച്ച്‌ പരാതിപ്പെട്ടാല്‍?"
"ഓ..ഇതിപ്പൊ ആരറിയാനാ?ആരെങ്കിലും ചോദിച്ചാല്‍ പുതിയതായി വന്ന മാഷ്‌ ആണെന്ന് പറഞ്ഞാല്‍ മതി.."
"നിനക്ക്‌ സൗകര്യമുണ്ടെങ്കില്‍ പോയാല്‍ മതി..എനിക്ക്‌ നേരമില്ല്ല.."
എന്ന് ഇന്നാണെങ്കില്‍ പറഞ്ഞേനേ...
പക്ഷെ അന്ന് സുന്ദരിയായ എന്റെ ഭാര്യയെ തനിയെ ഇത്തരമൊരു ഡ്യൂട്ടിക്ക്‌ വിടാന്‍ പൊസ്സെസ്സീവ്‌ ആയ എനിക്ക്‌ കഴിയുമായിരുന്നില്ല.

അങ്ങനെ സ്ഥലം അന്വെഷിച്ച്‌ കണ്ടെത്തി...ഞാനും ഭാര്യയും കൂടി കുറെ ഏരിയ കവര്‍ ചൈയ്തു...
പിറ്റേന്ന് ഞാന്‍ തനിയെ എത്തി...
അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌ ബാക്കി ഭാഗം
വടക്കാഞ്ചേരി റെയില്‍ വെ സ്റ്റേഷന്‌ പടിഞ്ഞാറുള്ള മലയും പ്രാന്തപ്രദേശങ്ങളുമാണ്‌ എന്ന്...

"ആ കുഷ്ടരോഗികളുടെ സ്ഥലം അല്ലെ?"ഒരാള്‍ ചോദിച്ചു

ഞാനൊന്ന് ഞെട്ടിസംഗതി ഇതാണ്‌...
മലയുടെ മുകളിലാണ്‌ കുഷ്ടരോഗികളെ പുനരധിവസിപ്പിച്ചിരിക്കുന്നത്‌...അതുകൊണ്ടാണ്‌ മറ്റു ടീച്ചര്‍മാര്‍ ഒഴിഞ്ഞുമാറുകയും ഒടുവില്‍ ഇക്കാര്യം അറിയാത്ത എന്റെ ഭാര്യയുടെ തലയില്‍ ഈ ഡ്യൂട്ടിവരികയും ചെയ്തത്‌...
ഇനി രക്ഷയില്ല.. മല കയറിയേ പറ്റൂ..

എന്തൊക്കെയോ ശപിച്ചുകൊണ്ട്‌ ഞാന്‍ മല കയറാന്‍ തുടങ്ങി....ഒടുവില്‍ കിതച്ച്‌ ശ്വാസം കിട്ടാതെ ഞാന്‍ എത്തിയത്‌ ഒരു ചെറിയ പള്ളിയുടെ മുന്നില്‍...
നേരെ വരാന്തയില്‍ കിടന്നു...
രണ്ടു കന്യാസ്ത്രീകള്‍ ഓടിവന്നു...
ഞാന്‍ അവരോട്‌ "വെള്ളം" എന്ന് ആംഗ്യം കാണിച്ചു...അവര്‍ ഒരു കുപ്പി വെള്ളവുമായി വന്നു..അത്‌ കുടിച്ച്‌ വീണ്ടും വേണമെന്ന് ആംഗ്യം..
വീണ്ടും ഒരു കുപ്പികൂടി കുടിച്ച്‌ കുറച്ച്‌ കഴിഞ്ഞപ്പോള്‍ എണീറ്റിരുന്ന് സംസാരിക്കാമെന്നായി..
"ആദ്യമായി ഈ മല കയറി വരുന്നവരൊക്കെ ഇങ്ങനെ കിടക്കാറുണ്ട്‌" എന്നായി..അവര്‍..

[അവര്‍ സ്ഥലമൊക്കെ പറഞ്ഞുതന്നു...ഇപ്പോള്‍ അവിടെ രോഗം ഉള്ളവരില്ല...എല്ലാവരുടെയും രോഗം മാറിയതാണ്‌...പുതിയ തലമുറയിലെ ആര്‍ക്കും ഈ രോഗമില്ല..അക്കാര്യത്തില്‍ എനിക്ക്‌ പേടി തോന്നിയില്ല..."അശ്വമേധം" ഓര്‍മ്മ വന്നു...എനിക്ക്‌ പേടി മല കയറ്റമായിരുന്നു..കാരണം അന്നെനിക്ക്‌ കുറേശ്ശെ ആസ്മയുണ്ടായിരുന്നു...പക്ഷെ കുഴപ്പമൊന്നുമുണ്ടായില്ല...2 ദിവസം കൊണ്ട്‌ ആ ഭാഗം തീര്‍ത്തു എന്നാണ്‌ ഓര്‍മ്മ]

ഇനി സംഭവം പറയട്ടെ...കന്യാസ്ത്രീകളുമായി സംസാരിച്ചുനില്‍ക്കേ ആദ്യം പള്ളിയിലേയും മഠത്തിലേയും ലിസ്റ്റ്‌ നോക്കി...ഒ കെ ആണ്‌..
" പുതിയതായി ആരെയെങ്കിലും ചേര്‍ക്കാനുണ്ടൊ?" ഞാന്‍ ചോദിച്ചു

ആ സമയത്ത്‌ ഏതാണ്ട്‌ 20 വയസ്സുള്ള ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വന്നു..കന്യാസ്ത്രീകള്‍ ഉത്സാഹത്തോടെ പറഞ്ഞു
"ഇവന്‍ ഞങ്ങളുടെ സഹായിയാണ്‌..ഇവന്റെ പേരൊന്ന് ചേര്‍ക്കാമോ?"
"ഓഹൊ...അതിനെന്താ?"
ഞാന്‍ സുന്ദരികളും ചെറുപ്പക്കാരികളുമായ ആ കന്യാസ്ത്രീകളുടെ മുന്നില്‍ ഉദാരവാനായി[ക്രിസ്റ്റ്യന്‍സ്‌ ക്ഷമിക്കുക]
"പേര്‌?"ഞാന്‍ ചോദിച്ചു.
"പേരു പറയടാ" അവര്‍ ഉത്സാഹിപ്പിച്ചു.
"ജോസ്‌" മടിച്ച്‌ മടിച്ച്‌ അയാള്‍ പറഞ്ഞു-
-ഇവനൊരു മന്ദബുദ്ധി ലക്ഷണമാണല്ലോ-- ഞാനോര്‍ത്തു
"അപ്പന്റെ പേര്‌?" എന്റെ ചോദ്യം
അയാള്‍ മിണ്ടുന്നില്ല
"അപ്പന്റെ പേരു പറയടാ.."അവര്‍ പ്രോല്‍സാഹിപ്പിച്ചു
അയാള്‍ പകച്ച്‌ നില്‍ക്കുയാണ്‌...
കന്യാസ്ത്രീകള്‍ വീണ്ടും നിര്‍ബന്ധിച്ചു..അയാള്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്‌
"എടൊ തന്റെ അപ്പന്റെ പേരുപറയാന്‍...എന്താ തനിക്ക്‌ അപ്പനില്ലേ" ദേഷ്യം വന്ന ഞാന്‍ കര്‍ക്കശമായി ചോദിച്ചു..
.ഒരു നിമിഷം...അയാളുടെ മുഖത്ത്‌ ആകാശത്തിലെ മുഴുവന്‍ കാര്‍മേഘങ്ങളും വന്നു നിറഞ്ഞു...ഇപ്പോള്‍ പെയ്യുമെന്ന ഭാവം...
അയാള്‍ പെട്ടെന്ന് തിരിഞ്ഞ്‌ നടന്നു...സുന്ദരനായ ചെറുപ്പക്കാരന്‍...അയാള്‍ നടന്ന് മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു....

ഞാന്‍ അമ്പരന്ന് കന്യാസ്ത്രീകളെ നോക്കി....അവര്‍ വിഷമിച്ച്‌ നില്‍ക്കുകയാണ്‌ അവര്‍ പറഞ്ഞു

"അവന്‍ അനാഥനാണ്‌...മറ്റൊരു മഠത്തിന്റെ മുന്നില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി...മാതാപിതാക്കള്‍ ആരെന്ന് അറിയില്ല...രെജിസ്റ്റരില്‍ ഏതൊ പേരു എഴുതി വച്ചിട്ടുണ്ട്‌...അതു പറയാനാണ്‌ ഞങ്ങള്‍ പറഞ്ഞത്‌..അത്‌ അവനേ അറിയൂ...ഒരിക്കലെങ്കിലും തന്റെ മാതാപിതാക്കളെ ഒന്ന് കാണണം എന്ന് മാത്രമാണവന്റെ ആഗ്രഹം..."

ബൂമറാങ്ങ്‌ പോലെ, അയാളുടെ മുഖത്ത്‌ നിറഞ്ഞ ദുഖം എന്റെ മനസിലേക്ക്‌ പകര്‍ന്നു....അയാളുടെ മുഖത്ത്‌ നിറഞ്ഞത്‌ ഒരു ജന്മത്തിലെ മുഴുവന്‍ ദുഖത്തിന്റെ കാര്‍മേക്ഘങ്ങളായിരുന്നു.

ചോരയൊലിക്കുന്ന മനസ്സുമായി ഞാന്‍ മലയിറങ്ങി.
ഇന്നും അയാളുടെ മുഖം എന്നെ വേട്ടയാടുന്നു
എന്റെ മനസ്സപ്പോള്‍ മന്ത്രിക്കും
"അറിയാതെയാണെങ്കിലും നിങ്ങളെ വേദനിപ്പിച്ചതില്‍,
പ്രിയ സഹോദരാ മാപ്പ്‌..."

Wednesday, July 9, 2008

ഡി എന്‍ എ ടെസ്റ്റ്‌ --minikadha

[എല്ലാം ആവര്‍ത്തിക്കുംഎന്നൊരു വാദമുണ്ട്‌]

കാലം--നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌---


സോളമന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം...
വീണ്ടും അവര്‍ വന്നു...രണ്ടു സ്ത്രീകളും ഒരു കുട്ടിയും..
തര്‍ക്കം കുട്ടിയുടെ അമ്മ ആരെന്നത്‌.
ചക്രവര്‍ത്തി വാളെടുത്തു...കുട്ടിയെ രണ്ടായി മുറിക്കാന്‍ ....
.സോളമന്‍ വാളോങ്ങി...സ്ത്രീകള്‍ രണ്ടുപേരും ഒരേപോലെ അലറിക്കരഞ്ഞു...
"അയ്യോ!...എന്റെ കുഞ്ഞിനെ കൊല്ലരുതേ!...കുഞ്ഞിനെ അവള്‍ക്ക്‌ കൊടുത്തേക്കൂ..."
രാജാവ്‌ തളര്‍ന്നുപോയി..വാള്‍ താഴെ വീണു...
മന്ത്രിയുമായികൂടി ആലോചിച്ച ശേഷം ചക്രവര്‍ത്തി കല്‍പ്പിചു..
"തര്‍ക്കം ഇരുപതാംനൂറ്റാണ്ടിലേക്ക്‌ പോകട്ടെ...ഡി എന്‍ എ ടെസ്റ്റ്‌ നടത്തി തീരുമാനിക്കാം.."
അനന്തരം ചക്രവര്‍ത്തി ഒരുസോഡ
കൊണ്ടുവരാന്‍ ഉത്തരവായി..


*******സമാപ്തം*******

Saturday, July 5, 2008

വാടകവീട്ടിലെ വിഭ്രമങ്ങള്‍

വലിയൊരു വീടായിരുന്നു വാടകവീട്‌.മുന്‍ വശവും പിന്‍ വശവുമായി തിരിച്ചിരിക്കുന്നു.സൗകര്യം കൂടുതലുള്ളതു കൊണ്ട്‌ ഞാന്‍ പിന്‍ഭാഗം തെരഞ്ഞെടുത്തു.കോളിംഗ്‌ ബെല്ലാകട്ടെ ഞങ്ങളുടെ മുറിയിലും.ആരെങ്കിലും മുന്‍വശത്തുവന്ന് ബെല്ലടിച്ചാല്‍ വീട്‌ വലം വച്ച്‌ വേണം മുന്‍ഭാഗത്തെത്തി ആരാണെന്ന് നോക്കാന്‍.മുന്‍ഭാഗത്ത്‌ താമസക്കാര്‍ ആരുമില്ല. സാധനങ്ങളെല്ലാം ഓരോ സ്ഥലത്ത്‌ വലിച്ചു വാരിയിട്ടു.നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട്‌ നേരത്തേ ഉറക്കമായി.കോളിംഗ്‌ ബെല്ല് തുടര്‍ച്ചയായി അടിക്കുന്നത്‌ കേട്ട്‌ ഞാനുണര്‍ന്നു.സമയം നോക്കി.രാത്രി പന്ത്രണ്ട്‌ മണി.ബെല്ല് തുടര്‍ച്ചയായി അടിക്കുകയാണ്‌. അതും റിംഗ്‌ ചെയ്യുകയല്ല, പകരം ഒരു ശബ്ദമാണ്‌-"പ്ലീസ്‌ ഓപ്പണ്‍ ദ്‌ ഡോര്‍"-. ഇതിങ്ങനെ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.ഏതോ വിദൂരതയില്‍നിന്ന് വരുന്ന പോലെ ചിലമ്പിച്ച ഈ ശബ്ദം കേട്ടാല്‍ പകല്‍ പോലും നമുക്കൊരു ഭയം തോന്നും.പിന്നെ രാത്രി പന്ത്രണ്ട്‌ മണിയിലെ കാര്യം പറയണോ?അതും ആ പഴയ തറവാട്ടില്‍ ചെന്നിട്ട്‌ ആദ്യരാത്രിയാണ്‌...ഞാന്‍ കുറച്ചുനേരം കാതോര്‍ത്തു.ബെല്‍ നിലക്കുമോ, ആരെങ്കിലും വിളിക്കുമോ എന്നൊക്കെയറിയാന്‍.ഇനി വല്ല കള്ളന്മാരുമാണെങ്കിലോ? വാതില്‍ തുറന്ന് പുറത്തിറങ്ങുന്നത്‌ അപകടകരമാണ്‌.ഇനി രാത്രി ഗ്യാങ്ങുകള്‍ വല്ലവരും പേടിപ്പിക്കാന്‍ ചെയ്യുന്നതാണെങ്കിലും പ്രശ്നമാണ്‌.കയ്യില്‍ ടോര്‍ച്ചില്ല എന്ന സത്യം ഞാനോര്‍ത്തു.വാടകവീടായതുകൊണ്ട്‌ വീടിനു ചുറ്റും ബള്‍ബിട്ടിട്ടില്ല. "ചുറ്റും ബള്‍ബിടണം.പാമ്പിന്റെ ശല്യമുണ്ട്‌."എന്നൊക്കെ തൊട്ടയല്‍പക്കത്തെ പോളി പറഞ്ഞിരുന്നു.അതെല്ലാം പിന്നീടാകാം എന്ന് ഞാന്‍ പറയുകയും ചെയ്തു.ബെല്‍ വീണ്ടും ശബ്ദിക്കുകയാണ്‌-പ്ലീസ്‌ ഓപ്പണ്‍ ദ്‌ ഡോര്‍-. പരിചയക്കാരോ ബന്ധുക്കളോ ആരെങ്കിലുമാണെങ്കില്‍ പേരുപറഞ്ഞ്‌ വിളിച്ചുകൂടെ.അപ്പോള്‍ ഇത്‌ എന്തോ ചുറ്റിക്കളിയാണ്‌.ഞാന്‍ ലൈറ്റിട്ടു. ജനല്‍ പാളി തുറന്ന് ഉറക്കെ ചോദിച്ചു."ആരാത്‌?" മറുപടിയില്ല.പകരം നിലയ്ക്കാത്ത കോളിംഗ്‌ ബെല്‍ മാത്രം.ഭയം വല്ലാതെ അരിച്ചുകയറി.ഒരുവശത്തെ അയല്‍ വീടൊഴിച്ചാല്‍ പിന്‍ഭാഗം വലിയ പറമ്പാണ്‌.ഒച്ചയെടുത്തിട്ട്‌ കാര്യമില്ല.ഞാന്‍ മൊബൈല്‍ എടുത്തു.അയല്‍പക്കത്തെ പോളിയെ വിളിച്ചു.ഭാഗ്യം!പോളി ഉണര്‍ന്നു.ഞാന്‍ വിവരം ധരിപ്പിച്ചു. പോളിയുടെ ഇറയത്തു നിന്നാല്‍ ഈ വീടിന്റെ മുറ്റം കാണാം.ലൈറ്റിട്ടാല്‍ മതി.ആരീങ്കിലുമുണ്ടെങ്കില്‍ അറിയാം.പോളി ലൈറ്റിട്ടു. വാതില്‍ തുറന്നു നോക്കി.
"മുന്‍ ഭാഗത്തും മുറ്റത്തും ആരുമില്ല.ഏതായാലും ഞാന്‍ കുറേ നേരം വാച്ച്‌ ചെയ്യാം.കുറേ കഴിഞ്ഞിട്ട്‌ കിടന്നാല്‍ മതി."പോളി പറഞ്ഞു.ഞാന്‍ വാക്കത്തിയും കയ്യില്‍ പിടിച്ച്‌ ഇരിപ്പാണ്‌-ആരെങ്കിലും വന്നാല്‍ ശരിയാക്കിക്കളയും എന്ന ഭാവത്തില്‍.അതിനിടയില്‍ ഭാര്യ ഉണര്‍ന്നു.അവള്‍ പേടിച്ച്‌ വിറയ്ക്കുകയാണ്‌.ബെല്‍ വീണ്ടും അടിച്ചുകൊണ്ടിരിക്കുന്നു."ആരാ" അവള്‍ വിറച്ചു കൊണ്ട്‌ ചോദിച്ചു."അറിഞ്ഞുകൂട" ഞാന്‍ പറഞ്ഞു.പെട്ടെന്ന് ബെല്‍ ശബ്ദം നിലച്ചു.കുറച്ച്‌ ആശ്വാസമായി.അതോടെ ഭയം കുറഞ്ഞു.എന്നാലും ഭീതി ഒഴിയാതെ ഏറെ നേരം ഞാന്‍ ഉണര്‍ന്നിരുന്നു.പിന്നെ ഉറങ്ങിപ്പോയി.ഉറക്കത്തിലെപ്പോഴെങ്കിലും ബെല്‍ അടിച്ചതായി തോന്നിയില്ല.നേരം വെളുത്ത്‌ പോളി വന്നു.ഞങ്ങള്‍ നോക്കി-ഗേറ്റ്‌ അടച്ചിരിക്കുകയായിരുന്നു.വൈകീട്ട്‌ മഴ പെയ്തതിനാല്‍ മുറ്റത്ത്‌ കാല്‍പ്പാടുകളുമില്ല....പിന്നെ ആര്‌?കോളിംഗ്‌ ബെല്‍ തന്നെ അടിക്കുന്നതെങ്ങനെ?"വല്ല ഷോര്‍ട്‌ സര്‍ക്യൂട്ട്‌ പ്രശ്നമാകും"പോളി പറഞ്ഞു."അങ്ങനെയാവാനാണു സാധ്യത"ഞാനും പറഞ്ഞു.എങ്കിലും വല്ലാത്ത അസ്വസ്ഥത.ഇനി വല്ല പ്രേതബാധയോ മറ്റോ ആണോ?പഴയ തറവാടല്ലേ...അവിടത്തെ പുരാതന ആത്മാക്കള്‍ക്ക്‌ അന്യന്‍ ഒരുത്തന്‍ കുടിയേറിയത്‌ ഇഷ്ടപ്പെടാതെ ഒന്നു വിരട്ടിയതാണൊ?ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരുന്നു.പെട്ടന്ന് കോളിഗ്‌ ബെല്‍ അടിക്കാന്‍ തുടങ്ങി.ഞാന്‍ മുന്‍ വശത്തേക്ക്‌ ഓടി.ആരുമില്ല!കോളിഗ്ബെല്‍ അടിച്ചുകൊണ്ടിരിക്കുകയാണ്‌.ഞാന്‍ ബെല്ലൊന്നു പരിശോധിക്കാന്‍ തീരുമാനിച്ചു.ഫാന്‍സിബെല്ലാണ്‌.ഷോക്ക്‌ വല്ലതുമുണ്ടൊ എന്നു പേടി.പതുക്കെ ഒരു കോലെടുത്ത്‌ ഒന്നു കുത്തി നോക്കി.ബെല്ലിനടിയില്‍നിന്ന് ഒരു പല്ലി ഓടിപ്പോയി.അതോടെ ബെല്ലടി നിന്നു.അതേവരെയുണ്ടായ ഭയം നല്ലൊരു ചിരിക്ക്‌ വഴി മാറി.ഞാന്‍ ബെല്‍ അഴിച്ചു മാറ്റി.അതോടെ ബാധ ഒഴിവായി.

Friday, July 4, 2008

ഉപഗുപ്തനും കല്യാണിക്കുട്ടിയും

നിഗൂഢഭൂമി എന്ന display name ഞാന്‍ 'ഗോപക്‌ യു ആര്‍ ' എന്ന് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു.വീണ്ടും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്‌ ...

ഉപഗുപ്തനും കല്യാണിക്കുട്ടിയും
അവര്‍ ബാല്യകാലസുഹ്രുത്തുക്കളായിരുന്നു.അവള്‍ ഒരു പണക്കാരിയും അവന്‍ ഒരു പാവപ്പെട്ടവനും.അവര്‍ വളരവെ അവള്‍ അവനെ പ്രണയിക്കാന്‍ തുടങ്ങി...എന്നാല്‍ അവനാകട്ടെ അതില്‍ താല്‍പ്പര്യമുണ്ടായില്ല.
"നോക്കു..കല്യാണി..എനിക്കീ പ്രേമത്തിലൊന്നും വിശ്വാസമില്ല..മാത്രമല്ല അതിനൊന്നും നേരവുമില്ല..എങ്ങനെയെങ്കിലും പഠിച്ച്‌ ഒരു ഡോക്റ്ററാകണം..അതാണെന്റെ ലക്ഷ്യം.."
"ഞാന്‍ കാത്തിരിക്കാം,എത്ര നാള്‍ വേണമെങ്കിലും.."അവള്‍ ആവേശത്തോടെ പറഞ്ഞു...
"അതൊന്നും നടക്കുന്ന കാര്യമല്ല."അവന്‍ പറഞ്ഞു
അവന്‍ വളരെ കഷടപ്പെട്ട്‌ പഠിത്തം തുടര്‍ന്നു...അവളുടെ കാത്തിരിപ്പിനു ഫലമുണ്ടായില്ല..വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ വിവാഹിതയായി...
കാലം അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു...അവളുടെ ഭര്‍ത്താവ്‌ മരിച്ചു...അവള്‍ ഒറ്റക്കായി..അവള്‍ വീണ്ടും അവനെ ഓര്‍ത്തു...അവള്‍ അവനെ കാണാന്‍ ആഗ്രഹിച്ചു..പക്ഷെ അയാള്‍ ഒഴിഞ്ഞുമാറി.
"അത്‌ ശരിയല്ല കല്യാണികുട്ടി...എനിക്ക്‌ ഭാര്യയും കുട്ടികളുമുണ്ട്‌..നാം തെറ്റ്‌ ചെയ്യാന്‍ പാടില്ല"
അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു..
പക്ഷെ അവള്‍ പ്രതീക്ഷ കൈവിട്ടില്ല..അവള്‍ പരിശ്രമം തുടര്‍ന്നു കൊണ്ടെയിരുന്നു..എറെകാലത്തിനുശേഷം ഒടുവില്‍ അയാള്‍ വഴങ്ങി..വരാമെന്നു സമ്മതിച്ചു...
അവള്‍ ആവേശത്തോടെ കാത്തിരുന്നു. പുറത്ത്‌ കാര്‍ വന്നുനില്‍ക്കുന്ന ശബ്ധം.."വരുമെന്ന് എനിക്ക്‌ ഉറപ്പായിരുന്നു" അവള്‍ ഉന്മാദത്തോടെ പിറുപിറുത്തു...അവള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല..അകത്തേക്ക്‌ വരുന്ന കാലടി ശബ്ദം അവള്‍ കേട്ടു.അയാള്‍ അകത്തു വന്നു..ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍...എത്രയൊ നാളുകള്‍ക്ക്‌ ശേഷമുള്ള കണ്ടുമുട്ടല്‍..അവര്‍ എല്ലാം മറന്ന് നോക്കിനിന്നു..അയാള്‍ അവള്‍ക്കരികില്‍ ഇരുന്നു..അവളുടെ വിറക്കുന്ന കൈ കയ്യിലെടുത്തു... നെറ്റിയില്‍ തലോടി..അവളുടെ വയറ്റില്‍ അയാള്‍ കൈകൊണ്ടമര്‍തി...അവള്‍ വികാരാധീനയായി ...
"നിന്റെ ഈ രോഗം ഞാന്‍ ചികില്‍സിച്ചു മാറ്റും..എത്രെയൊ കാന്‍സര്‍ രോഗികളെ ഞാന്‍ ചികില്‍സിച്ച്‌ ഭേദമാക്കിയിരിക്കുന്നു..കാന്‍സര്‍ ഇന്നൊരു രോഗമേ അല്ല ..എന്റെ കല്യാണികുട്ടിയുടെ രോഗം മാറ്റിയിട്ടേ ഞാനിനീ ഇവിടെ നിന്നു പോകൂ.."
അയാള്‍ അവളുടെ കൈ തലോടി....അവളുടെ പൊട്ടിക്കരച്ചില്‍ ഒരു വിതുംബലായി മാറി..കാരണം ഒന്നു പൊട്ടിക്കരയാനുള്ള ആരോഗ്യം അവള്‍ക്കുണ്ടായിരുന്നില്ല....

Wednesday, July 2, 2008

ഡും ഡും ഡും....നിഗൂഢഭൂമി

നിഗൂഢഭൂമി എന്ന display name ഞാന്‍ 'ഗോപക്‌ യു ആര്‍ ' എന്ന് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു.വീണ്ടും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്‌ ...പുതിയ post 'ഉപഗുപ്തനും കല്യാണിക്കുട്ടിയും' ഇവിടെ click ചെയ്യുക.

ഉപഗുപ്തനും കല്യാണിക്കുട്ടിയും

അവര്‍ ബാല്യകാലസുഹ്രുത്തുക്കളായിരുന്നു.
അവള്‍ ഒരു പണക്കാരിയും
അവന്‍ ഒരു പാവപ്പെട്ടവനും.
അവര്‍ വളരവെ അവള്‍ അവനെ പ്രണയിക്കാന്‍ തുടങ്ങി..
.എന്നാല്‍ അവനാകട്ടെ അതില്‍ താല്‍പ്പര്യമുണ്ടായില്ല.
"നോക്കു..കല്യാണി..എനിക്കീ പ്രേമത്തിലൊന്നും വിശ്വാസമില്ല..മാത്രമല്ല അതിനൊന്നും നേരവുമില്ല..എങ്ങനെയെങ്കിലും പഠിച്ച്‌ ഒരു ഡോക്റ്ററാകണം..അതാണെന്റെ ലക്ഷ്യം.."

"ഞാന്‍ കാത്തിരിക്കാം,എത്ര നാള്‍ വേണമെങ്കിലും.."അവള്‍ ആവേശത്തോടെ പറഞ്ഞു...

"അതൊന്നും നടക്കുന്ന കാര്യമല്ല."അവന്‍ പറഞ്ഞു

അവന്‍ വളരെ കഷടപ്പെട്ട്‌ പഠിത്തം തുടര്‍ന്നു...
അവളുടെ കാത്തിരിപ്പിനു ഫലമുണ്ടായില്ല..
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ വിവാഹിതയായി...

കാലം അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു..
.അവളുടെ ഭര്‍ത്താവ്‌ മരിച്ചു...അവള്‍ ഒറ്റക്കായി..
അവള്‍ വീണ്ടും അവനെ ഓര്‍ത്തു...അവള്‍ അവനെ കാണാന്‍ ആഗ്രഹിച്ചു.

.പക്ഷെ അയാള്‍ ഒഴിഞ്ഞുമാറി."അത്‌ ശരിയല്ല കല്യാണികുട്ടി...എനിക്ക്‌ ഭാര്യയും കുട്ടികളുമുണ്ട്‌..നാം തെറ്റ്‌ ചെയ്യാന്‍ പാടില്ല"
അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

.പക്ഷെ അവള്‍ പ്രതീക്ഷ കൈവിട്ടില്ല..
അവള്‍ പരിശ്രമം തുടര്‍ന്നു കൊണ്ടെയിരുന്നു.
.
എറെകാലത്തിനുശേഷം ഒടുവില്‍ അയാള്‍ വഴങ്ങി..
വരാമെന്നു സമ്മതിച്ചു...അവള്‍ ആവേശത്തോടെ കാത്തിരുന്നു.

പുറത്ത്‌ കാര്‍ വന്നുനില്‍ക്കുന്ന ശബ്ധം.."വരുമെന്ന് എനിക്ക്‌ ഉറപ്പായിരുന്നു" അവള്‍ ഉന്മാദത്തോടെ പിറുപിറുത്തു..
.അവള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല
..അകത്തേക്ക്‌ വരുന്ന കാലടി ശബ്ദം അവള്‍ കേട്ടു.

അയാള്‍ അകത്തു വന്നു..
ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍...
എത്രയൊ നാളുകള്‍ക്ക്‌ ശേഷമുള്ള കണ്ടുമുട്ടല്‍.
.അവര്‍ എല്ലാം മറന്ന് നോക്കിനിന്നു..

അയാള്‍ അവള്‍ക്കരികില്‍ ഇരുന്നു..അവളുടെ വിറക്കുന്ന കൈ കയ്യിലെടുത്തു... നെറ്റിയില്‍ തലോടി..
അവളുടെ വയറ്റില്‍ അയാള്‍ കൈകൊണ്ടമര്‍തി...അവള്‍ വികാരാധീനയായി ...


"നിന്റെ ഈ രോഗം ഞാന്‍ ചികില്‍സിച്ചു മാറ്റും..എത്രെയൊ കാന്‍സര്‍ രോഗികളെ ഞാന്‍ ചികില്‍സിച്ച്‌ ഭേദമാക്കിയിരിക്കുന്നു..
കാന്‍സര്‍ ഇന്നൊരു രോഗമേ അല്ല
..എന്റെ കല്യാണികുട്ടിയുടെ രോഗം മാറ്റിയിട്ടേ ഞാനിനീ ഇവിടെ നിന്നു പോകൂ.."

അയാള്‍ അവളുടെ കൈ തലോടി..
..അവളുടെ പൊട്ടിക്കരച്ചില്‍ ഒരു വിതുംബലായി മാറി..
കാരണം ഒന്നു പൊട്ടിക്കരയാനുള്ള ആരോഗ്യം അവള്‍ക്കുണ്ടായിരുന്നില്ല....